Saturday, October 13, 2012

''കുന്താപ്പിയും ഗുലാപ്പിയും''

     അവറുട്ടിക്കയും നാണുവായരുടെയും നല്ല സുഹൃത്തുക്കളാണ്. രണ്ടു പേരുടെയും കൃഷിസ്ഥലം അടുത്താണ്. അവിടെയാണ് നമ്മുടെ മിന്നുകുട്ടിയുടെ വീട്. നല്ല മിടുക്കിയായ അവള്‍ നെഴ്‌സറിയില്‍ പഠിക്കുന്നു. 
എല്ലാദിവസ്സവും അമ്മ വന്ന് വിളിച്ചാല്‍ മാത്രം എഴുന്നേറ്റിരുന്ന അവള്‍ നെഴ്‌സറി ലീവായതിനാല്‍ നേരത്തെ ഉണര്‍ന്നു. കണ്ണും തിരുമ്മി പുറത്തേക്ക് നോക്കിയപ്പോള്‍ വയലില്‍ ആരോ  നില്‍ക്കുന്നു. അവള്‍ ശ്രദ്ധിച്ചു നോക്കിയപ്പോള്‍ ഒരു കുന്തത്തില്‍ ഒരു മനുഷ്യരൂപം. മിന്നുവിനു പേടിതോന്നി.
          ''അതെന്താ അമ്മേ '' മിന്നുകുട്ടി അമ്മയോട് ചോദിച്ചു.
          ''അത് നെല്ലിനു കണ്ണു തട്ടാതിരിക്കാന്‍ ആ നാണുവായര് കൊണ്ടുവന്നു വെച്ചതാണ്'' 
വീടിനു മുന്നില്‍ വിശാലമായ വയലും പിറകുവഷം തോടുമായതിനാല്‍ മിന്നുവിനു കളിക്കൂട്ടുകാരാരും തന്നെ ഇല്ലായിരുന്നു. ഒഴിവു ദിവസങ്ങളില്‍ അമ്മ തന്നെ ശരണം. കുറച്ചൊക്കെ മിന്നുവിനോട് മിണ്ടിയും പറഞ്ഞുമൊക്കെ നില്‍ക്കും. പിന്നതുപറ്റുമോ കൂലിപ്പണിക്കുപോവുന്ന മിന്നുവിന്റെ അച്ചന്‍ വരുംമ്പോഴേക്ക് ഭക്ഷണം റെഡിയാക്കണ്ടെ ? അലക്കണം മുറ്റമടിക്കണം അങ്ങിനെ എന്തെല്ലാം വേലകള്‍. 
ആദ്യംമവള്‍ക്ക് പേടിതോന്നിയെങ്കിലും പിന്നീട് മീനുവിന് കൗതുകമായി തോന്നി. ഈ സമയത്താണ് ജോലിക്കാരെയും കൂട്ടി നാണു നായര്‍  ആ വഴി വന്നത്. നാണു നായര്‍ക്ക് കുട്ടികളെ വലിയ ഇഷ്ടമാണ്. മക്കളും പേരക്കിടാങ്ങളും എല്ലാമുണ്ടെങ്കിലും അവരൊക്കെ വിദേശത്താണ്. കൃഷിയിടത്തിലേക്ക് വരുമ്പോ മിന്നുകുട്ടിയുമായി തമാശ പറഞ്ഞു രസിക്കാറുണ്ടായിരുന്നു. മിന്നുവിന്  അദ്ധേഹത്തെ വളരെ ഇഷ്ട്ടമായിരുന്നു. 
          ''എന്താ മിന്നുകുട്ടീ''
  സ്‌നേഹം തുളുമ്പുന്ന ആ വിളി കേട്ടപ്പോള്‍ മിന്നു കുട്ടി ഓടി ചെന്നു. കോലത്തെ ചൂണ്ടികാണിച്ച് മിന്നുകുട്ടി കാര്യം തിരക്കി,
          ''അതെന്താ?''
          ''മിന്നുക്കുട്ടി ഒറ്റക്കല്ലെ, നിനക്കു കളിക്കാനൊരു കൂട്ടുകാരനെ കൊണ്ടു വന്നതാണ്'' 
           ''കൂട്ടുകാരനോ?! അവന്റെ പേരെന്താ?''
മിന്നുവിന് സന്തോഷത്തോടെ ചോദിച്ചു.
നായരു കുടുങ്ങി. പിന്നെ കുറച്ച് ആലോചിച്ചിട്ടു പറഞ്ഞു
          ''കുന്താപ്പി''
          ''കുന്താപ്പിയോ, നല്ല പേരുതന്നെ''          
  അവള്‍ക്ക് നല്ല സന്തോഷമായി, അവളുടെ കളികൂട്ടുകാരനാക്കി കൂട്ടി കുന്താപ്പിയെ. പിന്നെ ഭക്ഷണവും കളിയും എല്ലാം കുന്താപ്പിയോടൊപ്പം. നേഴ്‌സറിയിലെ കഥ പറഞ്ഞും പാട്ടുപാടിയും ൈവകുന്നേരമായതറിഞ്ഞില്ല. മിന്നുവിന്റെ അമ്മക്കും ഒരുപാടാശ്വാസമായിരുന്നു. കുന്താപ്പിയെ അവര്‍ക്കും  ഇഷ്ട്ടമായി. കുന്താപ്പിക്കൊരു റ്റാറ്റയും കൊടുത്തു മിന്നു വീട്ടിലേക്ക് മടങ്ങി.
നേരം ഇരുട്ടി തുടങ്ങി. മിന്നു ജനവാതിലിലൂടെ നോക്കിയപ്പോള്‍ കുന്താപ്പി നിലാവില്‍ കുളിച്ചുനില്‍ക്കുന്നു. മിന്നാമിന്നികള്‍ കുന്താപ്പിയുടെ ചുറ്റും പാറി നടക്കുന്നു. മിന്നുവിന്റെ മനസ്സില്‍ പല ചോദ്യങ്ങള്‍ അവളമ്മയുടെ അടുത്തെത്തി
          ''അമ്മേ കുന്താപ്പിക്ക് പേടിയാവില്ലെ?''
          ''കുന്താപ്പിക്ക് പേടിയോ? പേടിയുണ്ടെങ്കില്‍ അവനെപ്പോഴോ വീട്ടില്‍ പോവൂലെ? അവനീ വയലിന് കാവല്‍ നില്‍ക്കുകയെല്ലേ. അവനു ഭയങ്കര ധൈര്യമാ...'' 
     ഒരു വിദം അമ്മ പറഞ്ഞൊപ്പിച്ചു.ഉറക്കത്തിലേക്ക് വീഴുമ്പോഴും മിന്നുവിന്റെ മനസ്സ് നിറയെ കുന്താപ്പിയായിരുന്നു.

          ''മിന്നുക്കുട്ടീ''
വീടിന്റെ പുറത്തുനിന്നൊരു വിളി. മിന്നുകുട്ടി ഞെട്ടി എണീറ്റു ജാലക വാതിലൂടെ നോക്കിയപ്പോള്‍ കുന്താപ്പി വന്നു മുറ്റത്ത് നില്‍ക്കുന്നു.
          ''എന്താ കുന്താപ്പി നിനക്ക് പേടിയാവുന്നുണ്ടോ?''
          ''ഹ...ഹ...ഹ... എനിക്കു പേടിയോ, ഞാനാരെ പ്പേടിക്കാന്‍.... വാ നമുക്കു കളിക്കാം'' അവര്‍ സ്വപ്ന ലോകത്ത് കഥകളും പാട്ടുമായി പാറി പ്പറന്നു നടന്നു.
          ''മിന്നൂ എണീറ്റേ നേരമെത്രയായി''
    മിന്നു കണ്ണ് തിരുമ്മി എണീറ്റു. ഞായറാഴ്ച്ചയായതിനാല്‍ മിന്നുവിന്റെ അച്ചനുമുണ്ടായിരുന്നു അന്ന്. കുന്താപ്പിയുമായി കളിച്ചതും തലേന്നു കണ്ട സ്വപ്നവുമെല്ലാം മിന്നു അച്ചനോടു പറഞ്ഞു. അച്ചനെയും കൂട്ടി കുന്താപ്പിയുടെ അടുത്തെത്തി.
          ''ഈ പെണ്ണിനെ കൊണ്ട് തോററല്ലോ. മിന്നൂ ഇവിടെ വന്നി ചായ കുടിച്ചെ...'' 
          ''അമ്മ വിളിക്കുന്നത് കേട്ടോ വാ നമ്മുക്ക് ചായകുടിക്കാം'' അച്ചന്‍ മിന്നുവിനേയും കൂട്ടി ചായകുടിക്കാന്‍ പോയി.
          ''അച്ചാ കുന്താപ്പിക്കു വിശക്കില്ലെ'' മിന്നുവിന്റെ അടുത്ത ചോദ്യം.
          ''അവനുവേണ്ടതെല്ലാം രാത്രി വയലില്‍ നിന്ന് കഴിച്ചോളും'' 
അച്ചന്‍ മെല്ലെ തടിയൂരി.
     അന്ന് വൈകുന്നേരമായപ്പോള്‍ മിന്നുവിനു സങ്കടമായി, 
          ''നാളെ മിന്നു നെഴ്‌സറിയില്‍ പോയാല്‍ ആരാ നിന്റെ കുടെ കളിക്കാനുണ്ടാവുക. നാളെ മുതല്‍ നീ ഒറ്റക്കാവില്ലെ. നീ ഇനി എന്തു ചെയ്യും.'' 
കുന്താപ്പി ചിരിച്ചങ്ങനെ നിന്നതെ ഉള്ളു. വിഷമത്തോടെ വിട്ടിലേക്ക് വരുമ്പോള്‍ അതാ വരുന്നു നാണു നായരും അവറു കുട്ടിക്കയും.
          ''എന്തു പറ്റി മിന്നുകുട്ടി അന്റെ മുഖം വല്ലാതിരിക്കുന്നു '' അവറുട്ടിക്ക ചോദിച്ചു. മിന്നു കാര്യം പറഞ്ഞു.
          ''ഹ. ഹ. ഹ. ഇതാണോ ഇപ്പൊ അന്റെ കാര്യം. ഇജ് ബേജാറാവണ്ട ഞമ്മക്ക് ബയ്യിണ്ടാക്കാന്ന്. നാളെ നേരം ബെളുക്കുമ്പം അന്റെ കുന്താപ്പിക്കൊര് ഗുലാപ്പിനെ ഞമ്മള് തരൂം എന്താ പോരെ ഹ ഹ ഹ''
          കുട വയറും കുലുക്കി ചിറിച്ചു കൊണ്ട് അവറുട്ടിക്ക പറഞ്ഞു. 
''കുന്താപ്പിയും ഗുലാപ്പിയും ഹ ഹ ഹ'' നാണു നായരും ചിരിച്ചു. മിന്നുവിനും സന്തോശമായി.  

7 comments:

  1. കുന്താപ്പിക്ക് പേടിയോ?
    ആശംസകള്‍

    ReplyDelete
  2. കുന്താപ്പിക്കഥ കൊള്ളാം

    ReplyDelete
  3. മിന്നുവിന് വളരെ അദ്ധേഹത്തെ ഇഷ്ട്ടമായിരുന്നു.
    ഈ വാചകത്തില്‍" ""വളരെ"എന്ന വാക്ക് മൂന്നമാതായിരുന്നു എഴുതേണ്ടത്. കഥ ഇഷ്ടമായി, ആശംസകള്‍.

    ReplyDelete
  4. കുന്താപ്പി ഗുലാപ്പി കൊള്ളാം കേട്ടോ. വായിച്ചതൊക്കെ ഇഷ്ടമായി

    ReplyDelete
  5. കുന്താപ്പി കൊള്ളാം..

    ReplyDelete
  6. എനിക്കും സന്തോഷമായി !
    വീണ്ടും രസം രസകരം !
    ആശംസകള്‍
    അസ്രുസ്

    ഒരു അഭിപ്രായം :
    മുകളില്‍ ഹോം ബട്ടന്‍ കൊടുത്താല്‍ നന്നായിരിക്കും .
    സൈഡ് ബാറില്‍ പോപ്പുലര്‍ പോസ്റ്റും കൊടുക്കുക
    എന്നാല്‍ കൂടുതല്‍ ആളുകള്‍ക്ക് കൂടുത്താല്‍ പോസ്റ്റ്‌ കാണാനും വായിക്കാന് സാധിക്കും !

    ReplyDelete

Apply for job