Saturday, November 10, 2012

അമ്പലം


എന്റെ വീട്ടു വഴിയിലൊരു അമ്പലം ഉണ്ട്. ഒരു ദിവസം അതു വഴി നടക്കുമ്പോള്‍ കണ്ടതൊന്നു പകര്‍ത്തിയതാണ്. ഒന്നു നോക്കിയിട്ടു പോണേ.............


Monday, October 22, 2012

''പൊട്ടിപ്പിരായി''


ചെറുപ്പകാലത്ത് കേട്ട കഥയാണ്. എല്‍പി ക്ലാസുകളില്‍ പഠിക്കുന്ന കാലം. വൈകുന്നേരമായാല്‍ വല്ല്യുമ്മ നമസ്‌കാരമൊക്കെ കഴിഞ്ഞ് ഒരു മാലയും കയ്യില്‍ പിടിച്ച് പായയില്‍ അങ്ങിനെ ഇരിക്കും. വല്ല്യുപ്പ ഉമ്മറത്ത് ചാരുകസേരയിലും. രണ്ട് പേരും കഥകളുടെ കലവറയാണ്. പേടിപ്പിക്കുന്ന കഥകളും രസകരമായകഥകളും അവരുടെ ചെറുപ്പകാലത്തെ വീരകഥകളും പറയാറുണ്ടവര്‍.
അന്ന് എന്റെ അമ്മായിയുടെ മകനും വന്നിരുന്നു. ഇന്നത്തെ പോലെ ''നീ ഹോം വര്ക്ക് ചൈതോ? നിനക്കു പഠിക്കാനില്ലെ ?'' ഇത്ത്യാതി ചോദ്യങ്ങളൊന്നുമില്ല. ഒറ്റചോദ്യം മാത്രം നീ ഓതിയോ? അതില്ലാതാക്കാന്‍ ഉറക്കെ ഖുര്‍ആന്‍ പാരായണം ചൈതിട്ടാണ് ഉമ്മാമയുടെ അടുത്തെത്തിയത്.
''ഉമ്മച്ചി ഞങ്ങള്‍ക്കൊരു കഥ പറഞ്ഞു തരുമോ?''
കയ്യിലുള്ള മാല താഴെ വച്ച് വല്ലുമ്മ തുടങ്ങി.
''ഒരു കഥ മാത്രമെ പറഞ്ഞ് തരുള്ളു. പിന്നെ ചോദിക്കരുത്.''
''ഇല്ല ഒരു കഥമാത്രം പറഞ്ഞാമതി''
വല്ല്യുമ്മ കഥ തുടങ്ങി  
''ഇന്റെ കുട്ടിക്കാലത്ത് ഉമ്മാമ്മ പറഞ്ഞ കഥയാണ്. അന്ന് ഇതുമാതിരി ഓടിട്ട വീടൊന്നുമില്ല. മണ്ണ് ഉരുള കുത്തി ബെച്ച ചുമരും ഓല കൊണ്ട് മറച്ച ഒരു വീടായിരുന്നു അത്. രണ്ട് മുറിം ഒരു കുഞ്ഞി കോലായും അടുക്കളയും. ഇന്റെ വല്ലിമ്മിം വല്ല്യാപ്പിം എട്ട് മക്കളും അതിനുള്ളിലായിരുന്നു കയിഞ്ഞ് കുടീനിത്.  
തെക്കോര്‍ത്ത് വല്ല്യ ഒയിഞ്ഞ പറമ്പേനി അന്ന് കുറെ ദൂരെ മൊയ്തിനാജിന്റെ വാപ്പ പാര്‍ത്തിരുന്ന ഒരു പെരെ ആ ബാഗത്ത് ഉണ്ടായിരുന്നത്. പകലെന്നെ അവട്ക്ക് നോക്ക്യാ പേട്യാവും. അങ്ങന്‍തെ ഒരു സ്ഥലൈനി അത്.''
വീട്ടില്‍ എല്ലാവരും നിശബ്ദരായി. വല്ല്യുമ്മ കഥ പറയാന്‍ തുടങ്ങിയാല്‍ എല്ലാവരും പാത്തും പതുങ്ങിയും വാതിലിനരികിലൊക്കെ നില്‍ക്കും. വല്ല്യുമ്മ തുടര്‍ന്നു.
''ഒരീസം ഉപ്പാപ്പ വരാന്‍ നേരം വൈകി നല്ല ഇരുട്. മൊയ്തീനാജിന്റെ വാപ്പ ബീരാന്‍ കുട്ട്യാക്കയും മൂപ്പരും കൂടി എവടയോ പോയി ബരൈനി. ബീരാന്‍കുട്ട്യാക്കാന്റെ വീട്ടിന്ന് ഇങ്ങോട്ട് ഉപ്പാപ ഒറ്റക്കൊള്ളു.
തെക്കെ തോടിന്റെ നടൂലെത്തിയപ്പോ അതാ നില്‍ക്ക്ണ് ഒരു 'പൊട്ടിപ്പിരായി' ''
''പൊട്ടിപ്പിരായോ അതെന്താ?'' എനിക്കാവേശമായി.
''പൊട്ടിപിരായി ഈ തെങ്ങിന്റെ ബല്‍പ്പും കിണറിന്റെ വട്ടവും ഉള്ള ചൈത്താന്‍''. ഒന്ന് നിറുത്തി വല്ല്യുമ്മ തുടര്‍ന്നു.
''അതിന്റെ പല്ല്‌മ്മെ നര്‍ച്ച് രോമണ്ടൊലോ.....തൊള്ള തുരന്നാ ചോന്ന തീയും.....അത് തൊള്ള തൊര്‍ക്ക്ണത് കണ്ടാ പൊട്ടി ബന്ന് മരിച്ച് പോകും. അതാണ് പൊട്ടിപ്പിരായി.''
ഇതൊക്കെ കേട്ടപ്പോഴേക്ക് ഞങ്ങള്‍ക്ക് പേടിയായി. വല്ല്യുമ്മാന്റെ അടുത്തേക്കിരുന്നു.
''ഉപ്പാപ്പക്ക് എന്തൊക്കോ കഴിവുണ്ടായിരുന്നുനൊക്കെ പറയ്ണത്...ബയങ്കര ധൈര്യവും ഉള്ള ആളൈനി. പൊട്ടിപ്പിരായിനെം ഒടിയന്‍മാരെയും വരച്ച വരമ്മല് നിര്‍ത്ത്ണ അളാണ്, മൂപ്പര്‍ടെ കയ്യിലെപ്പളും ഒരു കത്തിണ്ടാവും. ആ കത്തി എടുത്ത് മണ്ണില് എന്തോ എയ്തി ഒര് ബട്ടും വരച്ച് അതിന്റെ നടൂലൊരു കുത്തങ്ങട്ട് കുത്തി.'' വല്ല്യുമ്മ നിറുത്തി.
''ഇന്നട്ട്. ങ്ങള് ബാക്കി പറീ?''ഞങ്ങള്‍ക്ക് ധൃതിയായി
'' പൊട്ടിപ്പിരായി നിന്നീനിയോട്ത്ത്ന്ന് ഒര് തീ മേപ്പട്ട്ങ്ങനെ പറന്ന്‌പോയി. അയിന്റെ ശേഷം ആരും കണ്ടിട്ടില്ല അതിനെ''
എനില്ലാവര്‍ക്കും സമാധാനമായി
''ഇഞ്ഞ് മതി എല്ലാരും പോയാണിവട്ന്ന്'' വല്ല്യുമ്മ ചിരിച്ച് കൊണ്ട് മാല കയ്യിലെടുത്തു.




Saturday, October 13, 2012

''കുന്താപ്പിയും ഗുലാപ്പിയും''

     അവറുട്ടിക്കയും നാണുവായരുടെയും നല്ല സുഹൃത്തുക്കളാണ്. രണ്ടു പേരുടെയും കൃഷിസ്ഥലം അടുത്താണ്. അവിടെയാണ് നമ്മുടെ മിന്നുകുട്ടിയുടെ വീട്. നല്ല മിടുക്കിയായ അവള്‍ നെഴ്‌സറിയില്‍ പഠിക്കുന്നു. 
എല്ലാദിവസ്സവും അമ്മ വന്ന് വിളിച്ചാല്‍ മാത്രം എഴുന്നേറ്റിരുന്ന അവള്‍ നെഴ്‌സറി ലീവായതിനാല്‍ നേരത്തെ ഉണര്‍ന്നു. കണ്ണും തിരുമ്മി പുറത്തേക്ക് നോക്കിയപ്പോള്‍ വയലില്‍ ആരോ  നില്‍ക്കുന്നു. അവള്‍ ശ്രദ്ധിച്ചു നോക്കിയപ്പോള്‍ ഒരു കുന്തത്തില്‍ ഒരു മനുഷ്യരൂപം. മിന്നുവിനു പേടിതോന്നി.
          ''അതെന്താ അമ്മേ '' മിന്നുകുട്ടി അമ്മയോട് ചോദിച്ചു.
          ''അത് നെല്ലിനു കണ്ണു തട്ടാതിരിക്കാന്‍ ആ നാണുവായര് കൊണ്ടുവന്നു വെച്ചതാണ്'' 
വീടിനു മുന്നില്‍ വിശാലമായ വയലും പിറകുവഷം തോടുമായതിനാല്‍ മിന്നുവിനു കളിക്കൂട്ടുകാരാരും തന്നെ ഇല്ലായിരുന്നു. ഒഴിവു ദിവസങ്ങളില്‍ അമ്മ തന്നെ ശരണം. കുറച്ചൊക്കെ മിന്നുവിനോട് മിണ്ടിയും പറഞ്ഞുമൊക്കെ നില്‍ക്കും. പിന്നതുപറ്റുമോ കൂലിപ്പണിക്കുപോവുന്ന മിന്നുവിന്റെ അച്ചന്‍ വരുംമ്പോഴേക്ക് ഭക്ഷണം റെഡിയാക്കണ്ടെ ? അലക്കണം മുറ്റമടിക്കണം അങ്ങിനെ എന്തെല്ലാം വേലകള്‍. 
ആദ്യംമവള്‍ക്ക് പേടിതോന്നിയെങ്കിലും പിന്നീട് മീനുവിന് കൗതുകമായി തോന്നി. ഈ സമയത്താണ് ജോലിക്കാരെയും കൂട്ടി നാണു നായര്‍  ആ വഴി വന്നത്. നാണു നായര്‍ക്ക് കുട്ടികളെ വലിയ ഇഷ്ടമാണ്. മക്കളും പേരക്കിടാങ്ങളും എല്ലാമുണ്ടെങ്കിലും അവരൊക്കെ വിദേശത്താണ്. കൃഷിയിടത്തിലേക്ക് വരുമ്പോ മിന്നുകുട്ടിയുമായി തമാശ പറഞ്ഞു രസിക്കാറുണ്ടായിരുന്നു. മിന്നുവിന്  അദ്ധേഹത്തെ വളരെ ഇഷ്ട്ടമായിരുന്നു. 
          ''എന്താ മിന്നുകുട്ടീ''
  സ്‌നേഹം തുളുമ്പുന്ന ആ വിളി കേട്ടപ്പോള്‍ മിന്നു കുട്ടി ഓടി ചെന്നു. കോലത്തെ ചൂണ്ടികാണിച്ച് മിന്നുകുട്ടി കാര്യം തിരക്കി,
          ''അതെന്താ?''
          ''മിന്നുക്കുട്ടി ഒറ്റക്കല്ലെ, നിനക്കു കളിക്കാനൊരു കൂട്ടുകാരനെ കൊണ്ടു വന്നതാണ്'' 
           ''കൂട്ടുകാരനോ?! അവന്റെ പേരെന്താ?''
മിന്നുവിന് സന്തോഷത്തോടെ ചോദിച്ചു.
നായരു കുടുങ്ങി. പിന്നെ കുറച്ച് ആലോചിച്ചിട്ടു പറഞ്ഞു
          ''കുന്താപ്പി''
          ''കുന്താപ്പിയോ, നല്ല പേരുതന്നെ''          
  അവള്‍ക്ക് നല്ല സന്തോഷമായി, അവളുടെ കളികൂട്ടുകാരനാക്കി കൂട്ടി കുന്താപ്പിയെ. പിന്നെ ഭക്ഷണവും കളിയും എല്ലാം കുന്താപ്പിയോടൊപ്പം. നേഴ്‌സറിയിലെ കഥ പറഞ്ഞും പാട്ടുപാടിയും ൈവകുന്നേരമായതറിഞ്ഞില്ല. മിന്നുവിന്റെ അമ്മക്കും ഒരുപാടാശ്വാസമായിരുന്നു. കുന്താപ്പിയെ അവര്‍ക്കും  ഇഷ്ട്ടമായി. കുന്താപ്പിക്കൊരു റ്റാറ്റയും കൊടുത്തു മിന്നു വീട്ടിലേക്ക് മടങ്ങി.
നേരം ഇരുട്ടി തുടങ്ങി. മിന്നു ജനവാതിലിലൂടെ നോക്കിയപ്പോള്‍ കുന്താപ്പി നിലാവില്‍ കുളിച്ചുനില്‍ക്കുന്നു. മിന്നാമിന്നികള്‍ കുന്താപ്പിയുടെ ചുറ്റും പാറി നടക്കുന്നു. മിന്നുവിന്റെ മനസ്സില്‍ പല ചോദ്യങ്ങള്‍ അവളമ്മയുടെ അടുത്തെത്തി
          ''അമ്മേ കുന്താപ്പിക്ക് പേടിയാവില്ലെ?''
          ''കുന്താപ്പിക്ക് പേടിയോ? പേടിയുണ്ടെങ്കില്‍ അവനെപ്പോഴോ വീട്ടില്‍ പോവൂലെ? അവനീ വയലിന് കാവല്‍ നില്‍ക്കുകയെല്ലേ. അവനു ഭയങ്കര ധൈര്യമാ...'' 
     ഒരു വിദം അമ്മ പറഞ്ഞൊപ്പിച്ചു.ഉറക്കത്തിലേക്ക് വീഴുമ്പോഴും മിന്നുവിന്റെ മനസ്സ് നിറയെ കുന്താപ്പിയായിരുന്നു.

          ''മിന്നുക്കുട്ടീ''
വീടിന്റെ പുറത്തുനിന്നൊരു വിളി. മിന്നുകുട്ടി ഞെട്ടി എണീറ്റു ജാലക വാതിലൂടെ നോക്കിയപ്പോള്‍ കുന്താപ്പി വന്നു മുറ്റത്ത് നില്‍ക്കുന്നു.
          ''എന്താ കുന്താപ്പി നിനക്ക് പേടിയാവുന്നുണ്ടോ?''
          ''ഹ...ഹ...ഹ... എനിക്കു പേടിയോ, ഞാനാരെ പ്പേടിക്കാന്‍.... വാ നമുക്കു കളിക്കാം'' അവര്‍ സ്വപ്ന ലോകത്ത് കഥകളും പാട്ടുമായി പാറി പ്പറന്നു നടന്നു.
          ''മിന്നൂ എണീറ്റേ നേരമെത്രയായി''
    മിന്നു കണ്ണ് തിരുമ്മി എണീറ്റു. ഞായറാഴ്ച്ചയായതിനാല്‍ മിന്നുവിന്റെ അച്ചനുമുണ്ടായിരുന്നു അന്ന്. കുന്താപ്പിയുമായി കളിച്ചതും തലേന്നു കണ്ട സ്വപ്നവുമെല്ലാം മിന്നു അച്ചനോടു പറഞ്ഞു. അച്ചനെയും കൂട്ടി കുന്താപ്പിയുടെ അടുത്തെത്തി.
          ''ഈ പെണ്ണിനെ കൊണ്ട് തോററല്ലോ. മിന്നൂ ഇവിടെ വന്നി ചായ കുടിച്ചെ...'' 
          ''അമ്മ വിളിക്കുന്നത് കേട്ടോ വാ നമ്മുക്ക് ചായകുടിക്കാം'' അച്ചന്‍ മിന്നുവിനേയും കൂട്ടി ചായകുടിക്കാന്‍ പോയി.
          ''അച്ചാ കുന്താപ്പിക്കു വിശക്കില്ലെ'' മിന്നുവിന്റെ അടുത്ത ചോദ്യം.
          ''അവനുവേണ്ടതെല്ലാം രാത്രി വയലില്‍ നിന്ന് കഴിച്ചോളും'' 
അച്ചന്‍ മെല്ലെ തടിയൂരി.
     അന്ന് വൈകുന്നേരമായപ്പോള്‍ മിന്നുവിനു സങ്കടമായി, 
          ''നാളെ മിന്നു നെഴ്‌സറിയില്‍ പോയാല്‍ ആരാ നിന്റെ കുടെ കളിക്കാനുണ്ടാവുക. നാളെ മുതല്‍ നീ ഒറ്റക്കാവില്ലെ. നീ ഇനി എന്തു ചെയ്യും.'' 
കുന്താപ്പി ചിരിച്ചങ്ങനെ നിന്നതെ ഉള്ളു. വിഷമത്തോടെ വിട്ടിലേക്ക് വരുമ്പോള്‍ അതാ വരുന്നു നാണു നായരും അവറു കുട്ടിക്കയും.
          ''എന്തു പറ്റി മിന്നുകുട്ടി അന്റെ മുഖം വല്ലാതിരിക്കുന്നു '' അവറുട്ടിക്ക ചോദിച്ചു. മിന്നു കാര്യം പറഞ്ഞു.
          ''ഹ. ഹ. ഹ. ഇതാണോ ഇപ്പൊ അന്റെ കാര്യം. ഇജ് ബേജാറാവണ്ട ഞമ്മക്ക് ബയ്യിണ്ടാക്കാന്ന്. നാളെ നേരം ബെളുക്കുമ്പം അന്റെ കുന്താപ്പിക്കൊര് ഗുലാപ്പിനെ ഞമ്മള് തരൂം എന്താ പോരെ ഹ ഹ ഹ''
          കുട വയറും കുലുക്കി ചിറിച്ചു കൊണ്ട് അവറുട്ടിക്ക പറഞ്ഞു. 
''കുന്താപ്പിയും ഗുലാപ്പിയും ഹ ഹ ഹ'' നാണു നായരും ചിരിച്ചു. മിന്നുവിനും സന്തോശമായി.  

Friday, September 21, 2012

"പരല്‍മീന്‍ പറ്റിച്ച പാല്‍ കളളന്‍"


           'കുഞ്ഞിമോനെ ഈ പാലൊന്നു മൊയ്തിന്റെ കടേ കൊടുത്താ പാല്‍കുപ്പികള്‍ നീട്ടികൊണ്ട്' മൊയ്തീന്റെ  ഉമ്മ കല്‍പ്പിച്ചു. 
              'ആ കുപ്പി അവടെ ബെച്ചോളീ ഉമ്മാ...ഞാം പോകുമ്പോ കൊടുത്തോളാ' 
           തോടും പാടവും കടന്നുവേണം മൊയ്തീന്റെ കടയിലെത്താന്‍. ഒരു രണ്ടര കിലോമീറ്ററെങ്കിലും കാണും കുഞ്ഞ്‌മോന്റ വീട്ടില്‍ നിന്ന് അവിടേക്ക്. അക്കാലത്ത് ഭക്ഷണത്തിന്റെ കാര്യമൊക്കെ കഷ്ടപാടായിരുന്നു. നല്ല ചോറ്കിട്ടണമെങ്കില്‍ വല്ല കല്യാണമോ അടിയന്തിരമോ വേണം.                            
            സ്ഥിരമായി മൊയ്തിന്റെ കടയില്‍ പാലു കൊടുക്കുന്ന ജോലി നമ്മുടെ കുഞ്ഞിമോന്റെതാണ്. മിക്ക ദിവസവും രാവിലെ ഒന്നും കഴിച്ചിട്ടുണ്ടാവില്ല. ഒരു ദിവസ്സം തോട്ടുവരമ്പെത്തിയപ്പോള്‍ കുഞ്ഞിമോന്റെ "മനസ്സില്‍ ഒരു ലഡു പൊട്ടി" നാല്കുപ്പി നിറയെ പാല് തോട് നിറയെ വെള്ളം. വയറാണെങ്കില്‍ വിഷന്ന് കരിയുന്നു..ചുറ്റും നോക്കി ആരും ഇല്ല, എല്ലാകുപ്പിയില്‍നിന്നും കൂടി രണ്ട് ക്ലാസ് കുടിച്ചാല്‍ ആരറിയാന്‍... പിന്നെ താമസിച്ചില്ല. പരീക്ഷണം ആരംഭിച്ചു. എല്ലാ കുപ്പിയില്‍ നിന്നും അര ക്ലാസ് വീതം കുടിച്ച് അത്ത്രയും വെള്ളവും നിറച്ചു. കൊണ്ടുപോയി മൊയ്തീനിക്കക്കു കൊടുത്തു. 
           അക്കാലത്ത് ടെസ്‌റിങ്ങൊന്നും ഇല്ല. ഈ ലോകത്ത് ഒന്നും സംഭവിച്ചിട്ടില്ല എന്ന മട്ടില്‍ കുഞ്ഞിമോന്‍ നിന്നു. "വിശ്വാസം അതല്ലെ എല്ലാം". കുപ്പി കാലിയാക്കി മൊയ്തീന്‍ തിരികെ കൊടുത്തു. പിന്നെ കുഞ്ഞിമോനിതൊരു പതിവാക്കി. അക്കാലം വരെ പാലു കെണ്ടുപോയികൊടുക്കാന്‍ മടിയായിരുന്ന കുഞ്ഞിമോന്‍  പാല്‍ കൊണ്ട് പോവാന്‍ ബയങ്കര ഇന്‍ട്രസ്റ്റായി... നൂലു പോലായിരുന്ന കുഞ്ഞുമോന്‍ മുന്നുമാസം കൊണ്ട് ബശീറിന്റെ ഖാദറിന് സംഭവിച്ച അത്ര ഇല്ലെങ്കിലും കുഞ്ഞുമോനും നന്നായി.

           ഈ പരിപാടി തുടര്‍ന്നുകൊണ്ടിരിക്കെ ഒരു ദിവസം തോട്ടില്‍ നിന്ന് വെള്ളം നിറക്കുന്നതിനിടെ  ഒരു പരല്‍മീനും കേറി പാല്‍ കുപ്പിയില്‍. ഇതു വല്ലതും അറിയുന്നുണ്ടോ നമ്മുടെ കുഞ്ഞുമോന്‍ കുപ്പി നിറയുന്നത് നോക്കിയാല്‍ ആരെങ്കിലും വരുന്നതാര് നോക്കും.
           ബഹുമാനപ്പെട്ട കുഞ്ഞുമോന്‍ പാല്‍കുപ്പി മൊയ്തീനിക്കാക്ക് കൊടുത്തു. എല്ലാ വിശ്വാസവും വെച്ച് പാല്‍ ഒഴിക്കുന്നതിനിടെ പാലില്‍ നിന്ന് പരല്‍ മീന്‍ ഒരൊറ്റ ച്ചാട്ടം.......... 'ബദ്‌രീങ്ങളേ' എന്നും വിളിച്ച് മൊയ്തീനിക്ക പിന്നോട്ടു വീണു....... പിന്നെ നിലത്ത് കിടക്കുന്ന മീനും മൊയ്തീനും നോക്കിയത് കുഞ്ഞുമോനെ. അവിടെ എവിടെയും കുഞ്ഞുമോനെ കണ്ടില്ല.........ശുഭം. 

       ഇത് എന്റെ ഉപ്പ എനിക്കു അവരുടെ കുട്ടിക്കാലത്തെ തമാശകള്‍ പറഞ്ഞു തന്നപ്പോ കേട്ട കഥയാണ്. കേട്ടപ്പോള്‍ രസകരമായി തോന്നി.  കുറച്ച് കൂട്ടിയും കിഴിച്ചും നിങള്‍ക്കു കൂടി ഷെയര്‍ ചെയ്യാമെന്നു വെച്ചു..........     

Saturday, September 15, 2012

ബിരിയാണി ബോംബ്

        മുസാക്കാന്റെ വീട്ടില്‍ സല്കാരം.... ഒരു ഒന്ന് ഒന്നര സല്‍കാരമായിരുന്നു മക്കളെ അത്. എല്ലാത്തിലും പിശുക്ക് കാണിക്കുന്ന മൂപ്പര്‍ ഇതിലും ഒരു പിശുക്ക് കാണിച്ചു. എന്തന്നല്ലെ മെയിന്‍ പണ്ടാരിക്ക് ഉറുപ്പ്യ ആയിരം എണ്ണിക്കൊടുക്കണം. ഒരു ചെറിയ സല്‍ക്കാരത്തിന് ആയതിനാല്‍ അടുത്തവീട്ടിലെ അബുവിനെ വിളിച്ചാല്‍ ആ കാശ് അവിടെ കിട്ടും.
അങ്ങനെ പത്ത് കിലോ ബീരിയാണിക്ക് ആവശ്യ സാദനങ്ങള്‍ക്കുള്ള ബില്ലൊക്കെ കൊടുത്തുഅരപ്പണ്ടാരിയായ അബു. രാവിലെത്തന്നെ വെപ്പും തുടങ്ങി. ബിരിയാണി വെക്കുന്നത് കണ്ടു നിന്ന പരിചയം വെച്ച് മൂസാക്ക അബുവിനെ സഹായിക്കാനായി അടുത്തു തന്നെ ഉണ്ട്. സല്‍കാരത്തിന്ന് ആളുകള്‍ വന്നുതുടങ്ങി. പതിനൊന്നര ആയപ്പോഴേക്കും ബിരിയാണി ചെമ്പിന് ദമ്മിട്ടു. ദമ്മ് എന്നു പറഞ്ഞാല്‍ പത്ത് കിലോ അരിക്ക് മൂന്ന് കിലോ മൈദ കുഴച്ച് ചെമ്പിന്റെ വക്കിലൊട്ടിച്ച് തട്ട് കൊണ്ട് മൂടി ഒരു വലിയ കല്ലും മുകളില്‍ കയറ്റി വെച്ചു. ഇതു കഴിഞ്ഞപ്പോഴേക്കും മൂസാക്ക മുന്‍ വശത്തേക്ക് പോയി. ഇനിയാണ് ഒരു പ്രഷ്‌നം അബു രണ്ട് ബിരിയാണി വെപ്പിന് ഹെല്‍പ്പറായി പ്പോയിട്ടുണ്ടെങ്കിലും ദമ്മിടുന്നത് വരെ അവിടെ നിന്നിട്ടില്ല. അതുകൊണ്ടു തന്നെ ചെമ്പിനടിയിലെ തീ കെടുത്തണമെന്ന് അബുവിനറിയില്ല. അബുവിനു ഒന്നറിയാം ദമ്മിട്ടാല്‍ അവിടെ നില്‍ക്കേണ്ടതില്ല വിളമ്പാന്‍ നേരത്ത് വന്നാല്‍ മതി എന്ന്. വീട്ടില്‍ പോയി ഒരു കുളി പാസാക്കാമെന്ന് കരുതി അബു മൂസാക്കയോടും പറഞ്ഞ് സ്ഥലം വിട്ടു.
ബിരിയാണിക്കടിയിലെ തീ നന്നായി കത്തി. നമ്മുടെ മൂസാക്ക മുന്നില്‍ ആളെ സ്വീകരിക്കുക്കയാണ്. ഢുംംം.......... വീട്ടിന്റെ പിന്നില്‍ നന്നൊരു ശബ്ദം. കേട്ടിടത്തേക്ക് എല്ലാവരും ഓടി. അബു കുളിമുറിയില്‍ നിന്നും തലയിട്ട് നോക്കിയപ്പോള്‍ ബിരിയാണി ചെമ്പിന് ചുറ്റും ഒരാള്‍ക്കുട്ടം. ബിരിയാണിയും കല്ലും മുടിയും ദേ കിടക്ക്ണു ഹംസാക്കാന്റെ മുറ്റത്ത്. ബിരിയാണി ചെമ്പിന് അവസാനം തീ കത്തിച്ചാല്‍ ഇങ്ങിനെ ഇരിക്കും. ബിരിയാണി ബോംബ് വെച്ച തീവ്രാതി അബു ചാനലുകാര്‍ വരുന്നതിന് മുമ്പ് ഫോണും സ്വിച്ച്ഓഫാക്കി മുങ്ങി... ഇതെല്ലാം കണ്ടു നിന്ന് മൂസാക്കാന്റെ ബോധവും പോയി....
ബിരിയാണി ബോംമ്പ് (തീവ്രവാദി അബു)  




Apply for job