Friday, September 21, 2012

"പരല്‍മീന്‍ പറ്റിച്ച പാല്‍ കളളന്‍"


           'കുഞ്ഞിമോനെ ഈ പാലൊന്നു മൊയ്തിന്റെ കടേ കൊടുത്താ പാല്‍കുപ്പികള്‍ നീട്ടികൊണ്ട്' മൊയ്തീന്റെ  ഉമ്മ കല്‍പ്പിച്ചു. 
              'ആ കുപ്പി അവടെ ബെച്ചോളീ ഉമ്മാ...ഞാം പോകുമ്പോ കൊടുത്തോളാ' 
           തോടും പാടവും കടന്നുവേണം മൊയ്തീന്റെ കടയിലെത്താന്‍. ഒരു രണ്ടര കിലോമീറ്ററെങ്കിലും കാണും കുഞ്ഞ്‌മോന്റ വീട്ടില്‍ നിന്ന് അവിടേക്ക്. അക്കാലത്ത് ഭക്ഷണത്തിന്റെ കാര്യമൊക്കെ കഷ്ടപാടായിരുന്നു. നല്ല ചോറ്കിട്ടണമെങ്കില്‍ വല്ല കല്യാണമോ അടിയന്തിരമോ വേണം.                            
            സ്ഥിരമായി മൊയ്തിന്റെ കടയില്‍ പാലു കൊടുക്കുന്ന ജോലി നമ്മുടെ കുഞ്ഞിമോന്റെതാണ്. മിക്ക ദിവസവും രാവിലെ ഒന്നും കഴിച്ചിട്ടുണ്ടാവില്ല. ഒരു ദിവസ്സം തോട്ടുവരമ്പെത്തിയപ്പോള്‍ കുഞ്ഞിമോന്റെ "മനസ്സില്‍ ഒരു ലഡു പൊട്ടി" നാല്കുപ്പി നിറയെ പാല് തോട് നിറയെ വെള്ളം. വയറാണെങ്കില്‍ വിഷന്ന് കരിയുന്നു..ചുറ്റും നോക്കി ആരും ഇല്ല, എല്ലാകുപ്പിയില്‍നിന്നും കൂടി രണ്ട് ക്ലാസ് കുടിച്ചാല്‍ ആരറിയാന്‍... പിന്നെ താമസിച്ചില്ല. പരീക്ഷണം ആരംഭിച്ചു. എല്ലാ കുപ്പിയില്‍ നിന്നും അര ക്ലാസ് വീതം കുടിച്ച് അത്ത്രയും വെള്ളവും നിറച്ചു. കൊണ്ടുപോയി മൊയ്തീനിക്കക്കു കൊടുത്തു. 
           അക്കാലത്ത് ടെസ്‌റിങ്ങൊന്നും ഇല്ല. ഈ ലോകത്ത് ഒന്നും സംഭവിച്ചിട്ടില്ല എന്ന മട്ടില്‍ കുഞ്ഞിമോന്‍ നിന്നു. "വിശ്വാസം അതല്ലെ എല്ലാം". കുപ്പി കാലിയാക്കി മൊയ്തീന്‍ തിരികെ കൊടുത്തു. പിന്നെ കുഞ്ഞിമോനിതൊരു പതിവാക്കി. അക്കാലം വരെ പാലു കെണ്ടുപോയികൊടുക്കാന്‍ മടിയായിരുന്ന കുഞ്ഞിമോന്‍  പാല്‍ കൊണ്ട് പോവാന്‍ ബയങ്കര ഇന്‍ട്രസ്റ്റായി... നൂലു പോലായിരുന്ന കുഞ്ഞുമോന്‍ മുന്നുമാസം കൊണ്ട് ബശീറിന്റെ ഖാദറിന് സംഭവിച്ച അത്ര ഇല്ലെങ്കിലും കുഞ്ഞുമോനും നന്നായി.

           ഈ പരിപാടി തുടര്‍ന്നുകൊണ്ടിരിക്കെ ഒരു ദിവസം തോട്ടില്‍ നിന്ന് വെള്ളം നിറക്കുന്നതിനിടെ  ഒരു പരല്‍മീനും കേറി പാല്‍ കുപ്പിയില്‍. ഇതു വല്ലതും അറിയുന്നുണ്ടോ നമ്മുടെ കുഞ്ഞുമോന്‍ കുപ്പി നിറയുന്നത് നോക്കിയാല്‍ ആരെങ്കിലും വരുന്നതാര് നോക്കും.
           ബഹുമാനപ്പെട്ട കുഞ്ഞുമോന്‍ പാല്‍കുപ്പി മൊയ്തീനിക്കാക്ക് കൊടുത്തു. എല്ലാ വിശ്വാസവും വെച്ച് പാല്‍ ഒഴിക്കുന്നതിനിടെ പാലില്‍ നിന്ന് പരല്‍ മീന്‍ ഒരൊറ്റ ച്ചാട്ടം.......... 'ബദ്‌രീങ്ങളേ' എന്നും വിളിച്ച് മൊയ്തീനിക്ക പിന്നോട്ടു വീണു....... പിന്നെ നിലത്ത് കിടക്കുന്ന മീനും മൊയ്തീനും നോക്കിയത് കുഞ്ഞുമോനെ. അവിടെ എവിടെയും കുഞ്ഞുമോനെ കണ്ടില്ല.........ശുഭം. 

       ഇത് എന്റെ ഉപ്പ എനിക്കു അവരുടെ കുട്ടിക്കാലത്തെ തമാശകള്‍ പറഞ്ഞു തന്നപ്പോ കേട്ട കഥയാണ്. കേട്ടപ്പോള്‍ രസകരമായി തോന്നി.  കുറച്ച് കൂട്ടിയും കിഴിച്ചും നിങള്‍ക്കു കൂടി ഷെയര്‍ ചെയ്യാമെന്നു വെച്ചു..........     

Saturday, September 15, 2012

ബിരിയാണി ബോംബ്

        മുസാക്കാന്റെ വീട്ടില്‍ സല്കാരം.... ഒരു ഒന്ന് ഒന്നര സല്‍കാരമായിരുന്നു മക്കളെ അത്. എല്ലാത്തിലും പിശുക്ക് കാണിക്കുന്ന മൂപ്പര്‍ ഇതിലും ഒരു പിശുക്ക് കാണിച്ചു. എന്തന്നല്ലെ മെയിന്‍ പണ്ടാരിക്ക് ഉറുപ്പ്യ ആയിരം എണ്ണിക്കൊടുക്കണം. ഒരു ചെറിയ സല്‍ക്കാരത്തിന് ആയതിനാല്‍ അടുത്തവീട്ടിലെ അബുവിനെ വിളിച്ചാല്‍ ആ കാശ് അവിടെ കിട്ടും.
അങ്ങനെ പത്ത് കിലോ ബീരിയാണിക്ക് ആവശ്യ സാദനങ്ങള്‍ക്കുള്ള ബില്ലൊക്കെ കൊടുത്തുഅരപ്പണ്ടാരിയായ അബു. രാവിലെത്തന്നെ വെപ്പും തുടങ്ങി. ബിരിയാണി വെക്കുന്നത് കണ്ടു നിന്ന പരിചയം വെച്ച് മൂസാക്ക അബുവിനെ സഹായിക്കാനായി അടുത്തു തന്നെ ഉണ്ട്. സല്‍കാരത്തിന്ന് ആളുകള്‍ വന്നുതുടങ്ങി. പതിനൊന്നര ആയപ്പോഴേക്കും ബിരിയാണി ചെമ്പിന് ദമ്മിട്ടു. ദമ്മ് എന്നു പറഞ്ഞാല്‍ പത്ത് കിലോ അരിക്ക് മൂന്ന് കിലോ മൈദ കുഴച്ച് ചെമ്പിന്റെ വക്കിലൊട്ടിച്ച് തട്ട് കൊണ്ട് മൂടി ഒരു വലിയ കല്ലും മുകളില്‍ കയറ്റി വെച്ചു. ഇതു കഴിഞ്ഞപ്പോഴേക്കും മൂസാക്ക മുന്‍ വശത്തേക്ക് പോയി. ഇനിയാണ് ഒരു പ്രഷ്‌നം അബു രണ്ട് ബിരിയാണി വെപ്പിന് ഹെല്‍പ്പറായി പ്പോയിട്ടുണ്ടെങ്കിലും ദമ്മിടുന്നത് വരെ അവിടെ നിന്നിട്ടില്ല. അതുകൊണ്ടു തന്നെ ചെമ്പിനടിയിലെ തീ കെടുത്തണമെന്ന് അബുവിനറിയില്ല. അബുവിനു ഒന്നറിയാം ദമ്മിട്ടാല്‍ അവിടെ നില്‍ക്കേണ്ടതില്ല വിളമ്പാന്‍ നേരത്ത് വന്നാല്‍ മതി എന്ന്. വീട്ടില്‍ പോയി ഒരു കുളി പാസാക്കാമെന്ന് കരുതി അബു മൂസാക്കയോടും പറഞ്ഞ് സ്ഥലം വിട്ടു.
ബിരിയാണിക്കടിയിലെ തീ നന്നായി കത്തി. നമ്മുടെ മൂസാക്ക മുന്നില്‍ ആളെ സ്വീകരിക്കുക്കയാണ്. ഢുംംം.......... വീട്ടിന്റെ പിന്നില്‍ നന്നൊരു ശബ്ദം. കേട്ടിടത്തേക്ക് എല്ലാവരും ഓടി. അബു കുളിമുറിയില്‍ നിന്നും തലയിട്ട് നോക്കിയപ്പോള്‍ ബിരിയാണി ചെമ്പിന് ചുറ്റും ഒരാള്‍ക്കുട്ടം. ബിരിയാണിയും കല്ലും മുടിയും ദേ കിടക്ക്ണു ഹംസാക്കാന്റെ മുറ്റത്ത്. ബിരിയാണി ചെമ്പിന് അവസാനം തീ കത്തിച്ചാല്‍ ഇങ്ങിനെ ഇരിക്കും. ബിരിയാണി ബോംബ് വെച്ച തീവ്രാതി അബു ചാനലുകാര്‍ വരുന്നതിന് മുമ്പ് ഫോണും സ്വിച്ച്ഓഫാക്കി മുങ്ങി... ഇതെല്ലാം കണ്ടു നിന്ന് മൂസാക്കാന്റെ ബോധവും പോയി....
ബിരിയാണി ബോംമ്പ് (തീവ്രവാദി അബു)  




Apply for job